Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts

June 5, 2007

കുറച്ചു മേമ്മുറിച്ചിത്രങ്ങള്‍

മേമ്മുറി-ചിത്രങ്ങളിലൂടെ......









മേമ്മുറിയുടെ സുന്ദരത. ഇതു മേമ്മുറിയുടെ കിഴക്കേഅതിര്‍ത്തിയായ പൂവാശേരിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. ഇതാണു കാപ്പുതോട്, മേമ്മുറിയുടെ അരഞ്ഞാണം. തോടിന്റെ ഇരുകരകളിലുമുള്ള തെങ്ങുകളില്‍, ഒരുകാലത്ത് നിറയെ തൂക്കണാംകുരുവികളുടെ(കുഞ്ഞാറ്റക്കിളികള്‍) കൂടുകളായിരുന്നു. ഇന്നവ വളരെ അപൂര്‍വമായേ കാണാനുള്ളൂ. മേമ്മുറിയുടെ ബാല്യങ്ങള്‍ ഈ തോട്ടിലാണു നീന്തിയും മീന്‍ പിടിച്ചും വളര്‍ന്നത്. ഈ തെങ്ങുകളില്‍ നിന്നു കള്ളൂറ്റിയാണു മേമ്മുറിക്കാര്‍ വിശേഷദിവസങ്ങള്‍ ആഘോഷിച്ചിരുന്നത്. മറുനാട്ടുകാരനായ ഒരു ശ്രീകൃഷ്ണപ്പരുന്ത് കാഴ്ചകള്‍ ആസ്വദിച്ചു മണ്ടപോയ തെങ്ങില്‍ വിശ്രമിക്കുന്നുണ്ട്. ആരെടാ തന്റെ പടം പിടിക്കുന്നതെന്നഭാവത്തില്‍ അവന്‍ തിരിഞ്ഞു നോക്കുന്നുമുണ്ട്.

ചിത്രങ്ങള്‍ എടുത്തതു വാസുണ്ണി. വാസുണ്ണി സഹൃദയനായ ഒരു കാമുകനാണ്. വാസു പ്രേമിച്ച പെണ്‍പിള്ളേരെല്ലാം മറ്റുകാമുകന്മാരെ തേടിപ്പോയി. വാസുണ്ണി ശരിക്കും മേമ്മുറിക്കാരനല്ല. വാസുവിന്റെ അമ്മവീടാണു മേമ്മുറി. എങ്കിലും വാസുണ്ണി മേമ്മുറിക്കാരനാണ്. വളര്‍ന്നതും ഇപ്പോള്‍ വളരുന്നതും ഇവിടെത്തന്നെ.


May 31, 2007

‘പിണറായീടെമോന്‍’

മേമ്മുറിക്കാര്‍ അത്യധ്വാനികളാണ്. വൈകുന്നേരമായാല്‍ തച്ചേരുമുട്ടു ഷാപ്പിലാണു ഇവര്‍ തങ്ങളുടെ അധ്വാനം ഇറക്കിവെയ്ക്കുന്നത്. നിറയെ കഥകളുടെ കേന്ദ്രമാണിവിടം.
ഒരു കഥ ഇങ്ങനെ.
തോളില്‍ കൈയിട്ടാണ് ഇവര്‍ ഷാപ്പിലേയ്ക്ക് വരുന്നത്
“രണ്ടു തെളി”
ഇതാണു പതിവ്
ഒഴിക്കലും കഴിക്കലും തുടങ്ങുന്നു തുടരുന്നു.
“ഒരു കപ്പേം മീനും”
കപ്പ വന്നാല്‍ സ.ച തുടങ്ങുകയായി.
രണ്ടാളും മാര്‍ക്സിസ്റ്റ് പാര്‍ട്ടി അനുഭാവികള്‍.
ചര്‍ച്ച കൊഴുത്തു. പതിവിനു വിപരീതമായി അടിപൊട്ടി.
“ഫ്...ബ! പിണറായീടെമോനേ...
അടികൊണ്ടു മീന്‍കറിയിലേയ്ക്കു തലപൂണ്ടവന്‍ അലറി.
ശരിക്കും വി എസ് പക്ഷക്കാരന്‍ തന്നെ.
പ്രത്യേക ശ്രദ്ധയ്ക്ക് :പിണറായീടെമോന്‍ എന്നതു ഇന്നാട്ടില്‍ ഏറ്റവും മോശപ്പെട്ട തെറിവാക്കാണ്
സ.ച : സജീവ ചര്‍ച്ച
പിണറായി പക്ഷക്കാര്‍ സദയം ക്ഷമിക്കുക