May 31, 2007

‘പിണറായീടെമോന്‍’

മേമ്മുറിക്കാര്‍ അത്യധ്വാനികളാണ്. വൈകുന്നേരമായാല്‍ തച്ചേരുമുട്ടു ഷാപ്പിലാണു ഇവര്‍ തങ്ങളുടെ അധ്വാനം ഇറക്കിവെയ്ക്കുന്നത്. നിറയെ കഥകളുടെ കേന്ദ്രമാണിവിടം.
ഒരു കഥ ഇങ്ങനെ.
തോളില്‍ കൈയിട്ടാണ് ഇവര്‍ ഷാപ്പിലേയ്ക്ക് വരുന്നത്
“രണ്ടു തെളി”
ഇതാണു പതിവ്
ഒഴിക്കലും കഴിക്കലും തുടങ്ങുന്നു തുടരുന്നു.
“ഒരു കപ്പേം മീനും”
കപ്പ വന്നാല്‍ സ.ച തുടങ്ങുകയായി.
രണ്ടാളും മാര്‍ക്സിസ്റ്റ് പാര്‍ട്ടി അനുഭാവികള്‍.
ചര്‍ച്ച കൊഴുത്തു. പതിവിനു വിപരീതമായി അടിപൊട്ടി.
“ഫ്...ബ! പിണറായീടെമോനേ...
അടികൊണ്ടു മീന്‍കറിയിലേയ്ക്കു തലപൂണ്ടവന്‍ അലറി.
ശരിക്കും വി എസ് പക്ഷക്കാരന്‍ തന്നെ.
പ്രത്യേക ശ്രദ്ധയ്ക്ക് :പിണറായീടെമോന്‍ എന്നതു ഇന്നാട്ടില്‍ ഏറ്റവും മോശപ്പെട്ട തെറിവാക്കാണ്
സ.ച : സജീവ ചര്‍ച്ച
പിണറായി പക്ഷക്കാര്‍ സദയം ക്ഷമിക്കുക